JHL

JHL

മുട്ടം ശിറിയയിൽ റാതീബിനിടെ പള്ളിയിൽ ചേരിതിരിഞ്ഞു വാക്കേറ്റം; പള്ളി പ്രസിഡന്റടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബന്ദിയോട് (True News, Dec15, 2019): ബന്ദിയോടെ മുട്ടം  ഷിറിയയിൽ റാതീബിനിടെ പള്ളിയിൽ വാക്കേറ്റം. തർക്കം കയ്യാങ്കളിയിലേക്കു നീങ്ങുന്നതിനിടെ കമ്മീറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇടപെട്ടു ശാന്തമാക്കി. ഇതിനെ തുടർന്ന് റാത്തീബ് പരിപാടികൾ തടസ്സമില്ലാതെ പൂർത്തിയാക്കുകയും ചീരണി വിതരണം നടത്തുകയും ചെയ്തു. റാത്തീബിന് ഒരാൾ കൊണ്ട് വന്ന പത്തിരിയും പണവും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിന്റെ വക്കിലെത്തിച്ചതെന്നാണ് വിവരം.ഇതിനിടെ പള്ളിക്കമ്മിറ്റി പ്രെസിഡന്റുമായി വാക്കേറ്റത്തിലേർപ്പെട്ട സി പി എം പ്രാദേശിക നേതാവിന് നേരെ പ്രസിഡന്റ് തോക്കു ചൂണ്ടിയതായും പരാതിയുണ്ടായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. 
പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പള്ളിക്കമ്മിറ്റി പ്രസിഡണ്ട് മോണു  ഹാജി, സി പി എം ലോക്കൽ കമ്മിറ്റി അംഗം അഷ്‌റഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

No comments