JHL

JHL

കുമ്പളയിൽ കുറ്റിക്കാട്ടിൽ യുവാവിന്റെ മൃദദേഹം; കൊലപാതകമെന്ന് സംശയം.


 കുമ്പള(www.truenewsmalayalam.com)  : കുമ്പളയിൽ കുറ്റിക്കാട്ടിൽ യുവാവിന്റെ മൃദദേഹം കണ്ടെത്തി, കൊലപാതകമെന്ന് സംശയം.

 കാസർഗോട്ടെ ഷാനു വധക്കേസിൽ ഒന്നാം പ്രതിയായ കുമ്പള ശാന്തിപ്പള്ളം സ്വദേശി അബ്ദുൽ റഷീദി(38)ന്റെ മൃദദേഹമാണ് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

 ഇന്ന് രാവിലെ കളിക്കാനെത്തിയ കുട്ടികൾ മൈതാനത്ത് ചോരപ്പാട് കാണുകയും, തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അമ്പത് മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍  തലയ്ക്ക് പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.\

 നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതോടെ കുമ്പള പൊലിസ് എത്തി അന്വേഷണമാരംഭിച്ചു. കൊലചെയ്ത ശേഷം വലിച്ചിഴച്ചുകൊണ്ടുപോയ പാടുകളും രക്തക്കറകളും സ്ഥലത്തുണ്ട്. കൊലചെയ്ത ശേഷം വലിച്ചിഴച്ചുകൊണ്ടുപോയ പാടുകളും രക്തക്കറകളും സ്ഥലത്തുള്ളതിനാൽ  കൊലയാണെന്നാണ് പൊലിസിന്റെ പ്രാഥമീക നിഗമനം.

 നിരവധി കേസില്‍ പ്രതിയായ യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്, സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി.

 2019 ലാണ് പ്രമാദമായ ഷാനു കൊലക്കേസ് നടന്നത്, കാസര്‍കോട് നായ്ക്‌സ് റോഡിന് സമീപത്തെ ആള്‍ താമസമില്ലാത്ത പറമ്പിലെ കിണറ്റില്‍ ഷാനുവിനെ കൊന്നു തള്ളുകയായിരുന്നു, ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ലഹരി മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ റഷീദ് അടക്കം നാലുപ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു.

പിന്നീട്  ജാമ്യത്തിലിറങ്ങിയ പ്രതി കാസര്‍കോട് വിദ്യാനഗറിലെ വാടക ക്വാട്ടേഴ്‌സിലായിരുന്നു താമസം.കേസില്‍ അടുത്തീയിടെയാണ് പൊലിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 റഷീദിനെതിരെ കുമ്പള, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. 


No comments