കാസർഗോഡ് നഗരസഭയിലെ കൂട്ടസ്ഥലംമാറ്റം പദ്ധതി നിർവഹണത്തെ അവതാളത്തിലാക്കുന്നു.
കാസർഗോഡ് (True news 12 August 2019):
നഗരകാര്യ ഡയറക്ടറുടെ 2019 ഓഗസ്റ്റ് ഒന്നിലെ ഉത്തരവുകൾ പ്രകാരം കാസർഗോഡ് നഗരസഭയിൽ നിന്ന് പി എ ടു സെക്രട്ടറി, റവന്യൂ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ , ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്- 1, സീനിയർ ക്ലർക്ക്, ഡ്രൈവർ എന്നീ തസ്തികകളിലായി പത്തുപേരെ സ്ഥലംമാറ്റികൊണ്ട് ഉത്തരവായിട്ടുള്ളതാണ്.
എന്നാൽ പിഎടു സെക്രട്ടറി, റവന്യൂ ഓഫീസർ എന്നീ തസ്തികകളിൽ മാത്രമേ ജീവനക്കാരെ പകരം നിയമിച്ചുള്ളൂ.
സ്ഥലംമാറ്റ ഉത്തരവ് പ്രകാരം കാസർഗോഡ് നഗരസഭയിൽ ആറ് സീനിയർ ക്ലർക്കുമാരുടെ ഒഴിവുകൾ വരുന്നുണ്ട്. എന്നാൽ പകരം ആരെയും നിയമിച്ചിട്ടില്ല.
2019- 20 വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാർഡ് സഭകൾ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാലും , പദ്ധതി പ്രവർത്തനങ്ങളും മറ്റ് ഓഫീസ് പ്രവർത്തികളും സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിന് സാധിക്കാതെ വരുന്നു.
പത്തുപേരെ വിടുതൽ ചെയ്യുമ്പോൾ നഗരസഭ ഉദ്യോഗസ്ഥരില്ലാതെ കടുത്ത പ്രതിസന്ധി നേരിടുന്ന അവസ്ഥയുമാണുള്ളത്.
നഗരസഭയിൽ നിന്ന് വിടുതൽ ചെയ്യുന്ന പത്തുപേരുടെയും നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു സീനിയർ ക്ലർക്കും അടക്കം 11 പേർക്ക് പകരം ജീവനക്കാരെ നിയമിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Post a Comment