JHL

JHL

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഗർഭിണിയാക്കി; യുവാവിന് പത്ത് വർഷം തടവിന് മംഗളൂർ പോക്സോ കോടതി വിധി

മംഗളുരു(True News 24 September 2019): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിന് പത്ത് വർഷം തടവിനും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ബണ്ട്വാൾ താലൂക്കിലെ സജ്പെ മുണ്ണൂറ്റിലെ ടാക്സി ഡ്രൈവറായസന്തോഷ് (34)നെതിരെ ബണ്ട്വാൾ പോലീസ് ചാർജ് ചെയ്ത കേസിലാന്ന് വിധി,  മംഗളൂരു പോസ്കോ (സെക്കന്റെ അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോർട്ട്) ആണ് വിധി പ്രഖ്യാപിച്ചത്.

സജ് പെയിലെ ഇയാൾ സ്ഥിരമായി സ്കോർപിയോ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തെ കടയിൽ വരിക പതിവായിരുന്നു ഈ പെൺകുട്ടി. കൂടാതെ കുട്ടി വൊളിബോൾ കളിക്കുന്ന സ്ഥലത്തും ഇയാൾ പോകാറുണ്ടായിരുന്നു. ഇവിടെ നിന്നും ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചു. പിന്നീട് 2014ൽ ജൂലായിൽ ഇയാൾ പെൺകുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ മലഞ്ചെരുവിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും സംഭവം പുറത്തു പറഞ്ഞാൽ കുടുംബത്തിന്റെ മാനം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.
തുടർന്ന് എല്ലാ ഞായറാഴ്ചയും ഇയാൾ പെൺകുട്ടിയെ ഇതേ സ്ഥലത്തേക്ക് വിളിപ്പിക്കുകയും പീഡനം തുടരുകയും പെൺകുട്ടിയെ ഗർഭിണിയാക്കുകയും  ചെയ്തു.
തുടർന്ന് 2015 മെയ് മാസം മംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ പെൺകുട്ടി ഒരു പെൺകുട്ടിയെ പ്രസവിച്ചു. 2015 ജൂലായിൽ പെൺകുട്ടി ബണ്ട്വാൾ പോലീസിൽ പരാതി നൽകി . പോലീസ് അന്വേഷണം നടത്തിയതിനെത്തുടർന്ന് കേസ് പോക്സോ കോടതിയിലേക്ക് മാറ്റി.
കേസ് കേട്ട ഡിസ്ട്രക്റ്റ് ആന്റ് സെഷൻസ് കോടതി ജഡ്ജി ബി. ആർ പല്ലവി ശിശുവിന്റെ ഡി എൻ എ പരിശോധന നടത്താൻ ഉത്തരവിട്ടു. റിപ്പോർട്ടിൽ പിതൃത്വം സ്ഥിരീകരിക്കപ്പെട്ടു. പതിമൂന്ന് സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ജഡ്ജി ഇയാൾക്കെതിരെ വിധി പ്രസ്താവിക്കുകയായിരുന്നു.
child-abuse-pocso-case-filed-and-sentenced-to-10-year

No comments