ബിസിനെസ്സുകാരന്റെ മരണത്തിൽ മനം നൊന്ത് ഭാര്യയും മക്കളും നേത്രാവതിപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; ഒരാളുടെ മൃതദേഹം കണ്ടെടുത്തു; രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു.
മംഗളൂരു (True News, Sept29,2019): സ്ത്രീകളും യുവാവുമടങ്ങിയ മൂന്നംഗ കുടുംബം പുഴയിൽ ചാടി. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.പാണേമംഗളൂരുവിൽ നേത്രാവതിപ്പാലത്തിനു സമീപം അവരുടെ ഈക്കോ കാർ പാർക്ക് ചെയ്തതിനുശേഷം വളർത്ത് നായയെയുമെടുത്ത് മൂന്ന് പേരും പുഴയിലേക്ക് ചാടുകയായിരുന്നു. കുടക് സ്വദേശിയും ബിസിനെസ്സുകാരനുമായ കൃഷ്ണന്റെ ഭാര്യ കവിത(55) മക്കളായ കൗശിക് (28), കല്പിത (22) എന്നിവരാണ് ആത്മഹത്യചെയ്തത്. ഇവർ പുഴയിലേക്ക് എടുത്തു ചാടുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ കവിതയെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ മരണപ്പെടുകയായിരുന്നു .വളർത്തു നായയെ കവിത ചേർത്ത് പിടിച്ച നിലയിലായിരുന്നു.
മറ്റുള്ളവർക്ക് വേണ്ടി ബണ്ട്വാളിൽ നിന്നും പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തുന്നുണ്ട്.
കുടക് സ്വദേശിയകളാണ് ഇവർ. ശനിയാഴ്ച പുലർച്ചെ കവിതയുടെ ഭർത്താവും ബിസിനെസ്സ്കാരനുമായ കൃഷ്ണ (65 ) മൈസൂരിൽ വെച്ച് ഹൃദയാഘാതം മൂലംമരണപ്പെട്ടിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കവിതയുടെ മൃതദേഹം ബാൻഡ്വാളിലെ സർക്കാർ ആശുപത്രിയിലാണുള്ളത്.
Post a Comment