JHL

JHL

ഉള്ളാളിൽ രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷം; വെടിവെയ്പ്പ്; വെടിയുതിർത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ കന്തക്കിന് ക്രൂര മർദ്ദനം

ഉള്ളാൾ (True News, Sept 23, 2019): ഉള്ളാളിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ കന്തക്കും  സുഹൃത്ത് ബഷീറും മറ്റു അഞ്ചുപേരും ഞായറാഴ്ച രാത്രി ഉള്ളാൾ കടപ്പുറത്ത് ഖിലിരിയ  നഗറിലെത്തി നാട്ടുകാരായ ചിലരോട്  സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ തർക്കമുണ്ടായി. ദേഷ്യപ്പെട്ട സുഹൈൽ തന്റെ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത ആകാശത്തേക്ക് വെടിയുതിർത്തു.
എന്നാൽ വെടിശബ്ദം കേട്ട നാട്ടുകാർ ഓടിക്കൂടുകയും ഇന്നോവയിലെത്തിയ സംഘത്തിന് നേരെ കല്ലെറിഞ്ഞു. പ്രകോപിതനായ സുഹൈൽ ആൾക്കാർക്ക് നേരെ വെടിവെക്കുകയും, കാലിനു വെടിയേറ്റ്  ഇർഷാദ് (18 )  എന്നയാൾക്ക്‌ പരുക്കേൽക്കുകയും  ചെയ്തു.കൂടുതൽ പ്രകോപിതരായ നാട്ടുകാർ കല്ലുകളും മറ്റു വസ്തുക്കളുമുപയോഗിച്ച് സുഹൈലിനെയും സംഘത്തെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനം  സഹിക്കാനാവാതെ സംഘം കാറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.ഇവരെ പിന്നീട് തൊക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റ് പരുക്കേറ്റ ഇർഷാദിനെ ദേർളകട്ടയിലെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിൽ ഇന്നോവ കാർ തകർന്നു.

ഉള്ളാൾ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. സ്ഥലത്ത്  കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന പോലീസുദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. 

No comments