JHL

JHL

മംഗളൂരുവിലെ മാളിൽ മതവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി സംസാരിച്ച യുവാവിനെ ഒരു കൂട്ടം വിദ്യാർഥികൾ കൈകാര്യം ചെയ്തു; യുവാവിന്റെ പരാതിയിൽ കേസ്

മംഗളൂരു (True News, Sept 25 , 2019) :  മതവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി സംസാരിച്ച യുവാവിനെ ഒരു സംഘം വിദ്യാർഥികൾ മർദിച്ചു. മംഗളൂരുവിൽ മാളിലെത്തിയ യുവാവ് പ്രകോപനപരമായി സംസാരിച്ചതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കളുമായി തർക്കത്തിലാവുകയായിരുന്നു. തുടർന്ന് വാക്കേറ്റം മൂത്ത ഇയാളെ വിദ്യാർത്ഥികൾ മർദ്ദിച്ചു. ബണ്ട്വാൾ സ്വദേശി മഞ്ജുനാഥയാണ് അക്രത്തിനിരയായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പടരുന്നുണ്ട്. ഇയാൾ  മാളിലെത്തുന്നതും ഉറക്കെ 'ഇന്ത്യ ഹിന്ദു രാജ്യമാന് . മുസ്ലിങ്ങൾ ഇവിടെ വരരുത്  '  എന്ന് വിളിച്ചു പറയുന്നതും വിഡിയോയിലുണ്ട്. ഉടനെ സമീപത്തുണ്ടാട്ടിരുന്ന ഒരു കൂട്ടം വിദ്യാർഥികൾ ഇയാളോട് തർക്കിച്ചു. തർക്കത്തിനിടയിലും ഇയാൾ ഇന്ത്യ ഹിന്ദു രാജ്യമാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രകോപിതരായ വിദ്യാർഥികൾ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു.പാണ്ഡേശ്വർ പോലീസ് സ്ഥലത്തെത്തുകയും കേസെടുക്കുയുകയും ചെയ്തു. അന്വേഷണം നടക്കുകയാണെന്നും ഇത്തരം വാർത്തകൾക്ക് വാർത്താ പ്രാധാന്യം നൽകരുതെന്നും പോലീസ് കമ്മീഷണർ ഹരീഷ് സാൽവെ അറിയിച്ചു.

ദക്ഷിണ കന്നഡ ജില്ലയിൽ വർഗീയ ലഹള നടക്കുമെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യൻ മത പരിവർത്തനത്തിനെതിരെ   ജില്ലയിലെ ഹിന്ദു തീവ്ര സംഘടനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും അത് ലഹളയാകുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ജില്ലാ പോലീസ് ഇത് നിഷേധിക്കുകയും അത്തരം പ്രചാരണങ്ങൾ വാസ്തവിരുധ്ധങ്ങളാണെന്നും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.

No comments