JHL

JHL

നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്‌; പ്രതിക്ക്‌ മരണം വരെ ജീവപര്യന്തം



കാസര്‍കോട്‌(True News 5 December 2019): നാലര വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പോക്‌സോ കേസിലെ പ്രതിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) മരണം വരെ ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി തടവനുഭവിക്കണം. ശങ്കരംപാടി, കരിവേടകം നെച്ചിപ്പടുപ്പ്‌, വെള്ളാപ്പള്ളില്‍ ഹൗസില്‍ വി.എസ്‌.രവീന്ദ്ര (46)നെയാണ്‌ കോടതി ശിക്ഷിച്ചത്‌. 2018 സെപ്‌തംബര്‍ 9ന്‌ പ്രതിയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച്‌ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌. പ്രതി 2018ല്‍ ബിവറേജസ്‌ കോര്‍പ്പറേഷന്‍ ഡിപ്പോ സുരക്ഷാ ജീവനക്കാരനായിരുന്നു.12 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ കഠിന ശിക്ഷ നല്‍കണമെന്ന്‌ 2018ല്‍ നിയമഭേദഗതി നിലവില്‍ വന്നിരുന്നു. അതിനു ശേഷം കേരളത്തില്‍ വിധി പറയുന്ന ആദ്യ കേസാണിത്‌.ഡി വൈ എസ്‌ പി ഹരിശ്‌ ചന്ദ്രനായിക്കാണ്‌ കേസന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ആര്‍ പ്രകാശ്‌ അമ്മണ്ണായ ഹാജരായി.


No comments