JHL

JHL

കളത്തൂരിലെ സുദർശൻ വധം; പ്രതി പോലീസിൽ കീഴടങ്ങി


ഉള്ളാൾ (True News, Dec2,2019): കളത്തൂർ പുത്തിഗെപ്പള്ളയിലെ സുദർശൻ കൊലപ്പെടുത്തി  ഉള്ളാളിൽ റെയിൽവേ ട്രാക്കിനടുത്തു തള്ളിയ സംഭവത്തിൽ മുഖ്യപ്രതി രക്ഷിത് പോലീസിൽ കീഴടങ്ങി. വ്യാഴാഴ്ച രാത്രിയാണ് സുദർശൻ കൊല്ലപ്പെടുന്നത്. മംഗളൂരു കാപ്പിക്കാടിലെ  കുപ്രസിദ്ധ ഗുണ്ടയും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയുമായ രക്ഷിത്താണ്   ഡിസംബർ ഒന്നിന് ഞായറാഴ്ച വൈകീട്ടോടെ ഉള്ളാൾ പോലീസ് സ്റ്റേഷനിൽ പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ   കീഴടങ്ങിയത്.
കുമ്പളയിലെ സ്വകാര്യ ബസിലെ ഡ്രൈവറും    സജീവ സംഘപരിവാർ പ്രവർത്തകനായിരുന്ന സുദർശൻ(21) കളത്തൂർ പള്ളത്തെ അനന്ത ശർമയുടെ മകനാണ്. സുദർശനും രക്ഷിത്തും തമ്മിൽ നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അക്ഷത്തിന്റെ പെൺ  സുഹൃത്തിന്റെ ട്രെയിനിൽ വെച്ചുള്ള ഒരു വീഡിയോ സുദർശൻ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണത്രെ പ്രശ്നങ്ങൾ ഉടലെടുത്തത്. വ്യാഴാഴ്ച രാത്രിയോടെ ഇയാളെ പ്രശ്നങ്ങൾ ചർച്ച ചെയ്ത പരിഹരിക്കാൻ പ്രതി ഫോണിൽ ഉള്ളാളിന് സമീപം മടയാറിലെ    ഒരു വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇയാളും സുഹൃത്തുക്കളും ചേർന്ന് സുദർശനൻ മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.
അതിനിടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം  ഏറ്റെടുത്തു ഇയാൾ ഉള്ളാൾ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിക്കുകയും ചെയ്തിരുന്നിരുന്നു. കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതിയാണ് രക്ഷിത്ത് .

No comments