JHL

JHL

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; രണ്ടു പേർ റിമാൻഡിൽ.

കുമ്പള(www.truenewsmalayalam.com) : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.

 ബന്തിയോട് അടുക്ക സ്വദേശി ഫഹദി(28)നെ കാറിൽ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച കേസിലാണ് പച്ചമ്പളയിലെ ഇർഷാദ്, സക്കറിയ എന്നീ പ്രതികളെ റിമാന്റ് ചെയ്തത്. സംഭവത്തിൽ നാലു പ്രതികൾ ഉള്ളതായും രണ്ടു പേർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. പിടിയിലായ രണ്ടു പേർക്കെതിരെ മുമ്പും കേസുകളുണ്ട്. വധശ്രമം, തട്ടിക്കൊണ്ടു പോകൽ, ആക്രമിച്ചു പരിക്കേൽപ്പിക്കൽ എന്നിങ്ങനെ ആറു കേസുകളും സക്കറിയക്ക് കഞ്ചാവ് കടത്ത് കേസുമാണുള്ളത്.

 കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഫഹദിനെ സൂത്രത്തിൽ പച്ചമ്പളയിലേക്ക് വിളിച്ചു വരുത്തി വഴിയിൽ കാർ തടഞ്ഞു നിർത്തി അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് മർദ്ദിച്ച് അവശനാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്. കാറുമായി സ്ഥലം വിട്ട സംഘം വീണ്ടും എത്തി കാറിൽ വലിച്ചു കയറ്റി കാർ മരത്തിലിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇർഷാദ്, സക്കറിയ, ഹാരിസ്, നിസാർ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഒളിവിൽ പോയ നിസാറിനും ഹാരിസിനും വേണ്ടി ഊർജ്ജിത അന്വേഷണം നടക്കുന്നു.


No comments