JHL

JHL

മലിനജലം കലർന്ന കിണറുകളിൽ നിന്നും വെള്ളം കുടിച്ച ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്തിയോട്(www.truenewsmalayalam.com) : മലിനജലം കലർന്ന കിണറുകളിൽ നിന്നും വെള്ളം കുടിച്ച ഏഴു പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തോളം പേര്‍ക്ക് പനിയും തൊണ്ട വേദനയും അനുഭപ്പെട്ടിട്ടുണ്ട്.

കിണറുകളിൽ കാര്‍ ഷോറൂമില്‍ നിന്നുള്ള എണ്ണകലര്‍ന്ന മലിനജലവും ഹോട്ടലില്‍ നിന്നുള്ള മലിന ജലവും ഓവുചാല്‍ വഴി ഒഴുക്കി വിടുന്നതിനെ തുടര്‍ന്ന് സമീപത്തെ മുപ്പതോളം കിണറുകളിലെ വെള്ളത്തില്‍ കലര്‍ന്നതായാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് നൽകിയിരുന്നു.

 കഴിഞ്ഞ ദിവസം കുമ്പള പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ലെന്നും, ആരോഗ്യ വകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

 മള്ളങ്കൈയിലെ അബ്ദുല്ല (48), മക്കളും വിദ്യാര്‍ത്ഥികളുമായ സാഹിന്‍ മുഹമ്മദ് (16), ഹസന്‍ സെയ്ദാദ് (13), അബ്ദുല്ലയുടെസഹോദരന്‍ മുഹമ്മദ് അഷറഫ് (46), മക്കളായ ഫാത്തിമ്മ (ഏഴ്), സല്‍വ്വ (അഞ്ച്), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചത്.

 ചര്‍ദ്ദി, അതിസാരം, പനി, ശ്വാസ തടസം, കഠിനമായ തൊണ്ട വേദന, ശരീര വേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്.  


No comments