JHL

JHL

പുത്തൂരിൽ ഗണേശോത്സവത്തിനിടെ ജനങ്ങൾ നോക്കിനിൽക്കെ ഹിന്ദു ജാഗരണവേദി പ്രവർത്തകനെ വെട്ടിക്കൊന്നു

          
പുത്തൂർ (www.truenewsmalayalam.com September 4, 2019) : ഗണേശോത്സവത്തിനിടെ വാക്ക് തർക്കത്തെ തുടർന്ന് ഹിന്ദു ജാഗരണവേദി പ്രാദേശിക നേതാവിനെ അക്രമികൾ വെട്ടിക്കൊന്നു. ജനക്കൂട്ടം നോക്കി നിൽക്കെയായിരുന്നു അക്രമം  . കൃത്യം നിർവഹിച്ചശേഷം അക്രമികൾ  ആൾക്കൂട്ടത്തെ കത്തിവീശി ഭയപ്പെടുത്തി ഓടി രക്ഷപ്പെട്ടു.കർണാടക പുത്തൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സംപ്യ  എന്ന സ്ഥലത്തെ ഗണേശോത്സവ പരിപാടിക്കിടെ ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

സംപ്യയിലെ റിട്ടയേർഡ് എ  ഇ ഒ  മെർല രമേശിന്റെ മകൻ കാർത്തിക്കാണ് കൊല്ലപ്പെട്ടത്. ഗണേശോത്സവത്തിനിടെ കാർത്തിക്കും സംപ്യ സ്വദേശി തന്നെയായ ചരൺ  രാജ് , കിരൺ എന്നിവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു.
തർക്കം രൂക്ഷമാകുകയും കിരൺ കാർത്തിക്കിന്റെ കൈ പിടിച്ചുവെക്കുകയും ചരൺ  കത്തിയുപയോഗിച്ചു തുടരെ തുടരെ നാഭിയിലും നെഞ്ചിലും  കുത്തുകയുമായിരുന്നു. രക്തം വാർന്നു കാർത്തിക്ക്  സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. പുത്തൂർ റൂറൽ പോലീസ് കേസെടുത്തു.
നാട്ടുകാർ ഓടിക്കൂടിയെങ്കിലും അക്രമികൾ കത്തികാട്ടി രക്ഷപ്പെട്ടു. മരിച്ച കാർത്തിക്കിന്റെ ബന്ധു ബാൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു

1 comment: