JHL

JHL

ഒരു മാസം മുമ്പ് കാണാതാവുകയും കാമുകന്റെ കൂടെ ബെംഗളൂരുവിൽ കണ്ടെത്തുകയും ചെയ്ത പെൺകുട്ടി തന്നെ കാസറഗോഡ് സ്വദേശിയായ മറ്റൊരാളും പീഡിപ്പിച്ചെന്ന് പോലീസിൽ പരാതി നൽകി;മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് വിഡിയോയിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയത് മതം മാറാൻ നിർബന്ധിച്ചതായും പരാതി




കാസറഗോഡ് (True News, Jan 6,2020):   കഴിഞ്ഞ ഡിസംബറില്‍ കാസര്‍കോട് മൊഗ്രാൽ പുത്തൂരിൽ നിന്നും കാണാതാവുകയും പോലീസ് അന്വേഷണത്തിൽ  ബംഗളൂരുവില്‍   കാമുകനൊപ്പം കണ്ടെത്തുകയും ചെയ്ത പെൺകുട്ടി തന്നെ കാസറഗോഡ് സ്വദേശിയായ മറ്റൊരാൾ മംഗളൂരുവിലും ബംഗളൂരുവിലും കൊണ്ട് പോയി ബലാത്സംഗം ചെയ്താതായി പരാതി നൽകി .ഇപ്പോൾ പതിനെട്ടു വയസ്സ് തികയുന്ന കുട്ടിയെ ഒന്നര വർഷം മുമ്പ് ബെംഗളൂരുവിൽ കൊണ്ട് പോയി  മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതി കൂടി പോലീസിലെത്തിയതോടെ കേസ് സങ്കീർണമായിരിക്കുകയാണ് 
പെൺകുട്ടിയെ കാണാനില്ലെന്ന് കഴിഞ്ഞ ഡിസംബറിൽ ബന്ധുക്കൾ  കാസറഗോഡ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കുട്ടി കാമുകന്റെ കൂടെ ബംഗളൂരുവിലാണെന്നു കണ്ടെത്തി. തുടർന്ന് പോലീസ് കുട്ടിയെ കാസറഗോഡ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ പെൺകുട്ടി സഹോദരിയുടെ കൂടെ പോകാൻ താത്‌പര്യപ്പെടുകയും കോടതി അനുവദിക്കുകയുമായിരുന്നു. അന്ന് മറ്റു പീഡന വിബരങ്ങളൊന്നും കുട്ടി മജിസ്‌ട്രേറ്റിനെയോ കോടതിയെയോ അറിയിച്ചിരുന്നില്ല.

എന്നാൽ കഴിഞ്ഞ മാസാവസാനം പെൺകുട്ടി നേരത്തെ കൂടെ പോയ  പാലക്കാട് പെരിന്തല്‍മണ്ണ ചെറുപ്പളശ്ശേരിയിലെ ടി കെ റിഷാബിനെതിരെ (23)  കാസര്‍കോട് ടൗണ്‍ പോലീസിൽ പരാതിനൽകി. പോലീസ് ബലാത്സംഗത്തിനു കേസെടുക്കുകയും  ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു 


ഇതിനിടയിലാണ് ഇപ്പോള്‍ പെണ്‍കുട്ടികർണാടകയിലെ  ഉഡുപ്പി എം പിയും ബി ജെ പി നേതാവുമായ ശോഭ കരന്തലാജെയോടൊപ്പം കർണാടകം മുഖ്യമന്ത്രി യെദിയൂരപ്പയെ കണ്ട്   പരാതി നല്‍കിയത്. തുടർന്ന് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിൽ പോക്സോ വകുപ്പുകൾ ചേർത്ത കേസ് രജിസ്റ്റർ ചെയ്തു..  പെരിന്തല്‍മണ്ണ ചെറുപ്പളശ്ശേരി സ്വദേശി റിഷാബ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിന് മുമ്പ് തന്നെ കാസര്‍കോട്ട് സ്വദേശിയായ മറ്റൊരാൾ മംഗളൂരുവിലും  ബംഗളൂരുവിലും കൊണ്ട് പോയി മയക്കു മരുന്ന് നൽകി പീഡിപ്പിച്ചെന്നും ഇത് വിഡിയോയിൽ പകർത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നുണ്ട്. വിഡിയോ കാണിച്ച് ബ്ലാക്‌മെയ്ൽ ചെയ്ത് തന്നെ മതം മാറാൻ നിർബന്ധിച്ചെന്നും കുട്ടി പറയുന്നു.ഇയാൾ ബെംഗളൂരുവിൽ അക്ക്വേറിയം ബിസിനസ് നടത്തിവരുന്നയാളാണത്രെ. ബെൻഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ  ഇയാൾ പെൺകുട്ടിയുടെ താമസസ്ഥലത്തു ഇടയ്ക്കിടെ വരാറുണ്ടെന്നും ലഹരിവസ്തുക്കൾ കൈമാറുകയും ചെയ്തിരുന്നെന്നും ഇതിനിടയിലാണ് പീഡനങ്ങൾ നടന്നതെന്നും എം പി കലണ്ടറാജേ പറഞ്ഞു. ആദ്യം കുട്ടിയെ ബെംഗളൂരുവിൽ കൊണ്ടുപോയ രിസാബിന്റെ സുഹൃത്താണ് ഇയാളെന്നാണ് പറയപ്പെടുന്നത്.  


ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.   ഡിസംബര്‍ 17ന് കാസര്‍കോട് എ എസ് പി ശില്‍പയ്ക്ക് മുമ്പാകെ വിശദമായ മൊഴി നല്‍കിയതോടെയാണ് പെരിന്തല്‍മണ്ണ സ്വദേശി റിഷാബ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് പീഡനത്തിന് കേസെടുത്ത് റിഷാബിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.

പെൺകുട്ടി ഇയാളുമായി പ്രണയത്തിലായിരുന്നെനും ഇതേ തുടർന്നാണ് ഇവർ ബംഗളൂരുവിലേക്ക് പോയതെന്നുമായിരുന്നു കാസറഗോഡ് പോലീസിന്റെ നിഗമനം.  എന്നാൽ കേസ് ഇപ്പോൾ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ശ്രമം ചില തൽപരകക്ഷികൾ നടത്തുന്നതായാണ് സംശയിക്കുന്നത്.

No comments