മാതാവിനെയും മക്കളെയും വീട്ടിൽ കയറി അക്രമിച്ചതായി പരാതി.
അപ്പോഴാണ് റാസിഖ് പോലീസ് കുസ്റ്റഡിയിലാണെന്ന കാര്യം മനസ്സിലാകുന്നത്. വീട് കയറി ആക്രമിച്ചതായി പോലീസിൽ നൽകിയ പരാതി സ്വീകരിക്കാൻ പോലും എസ് ഐ തയ്യാറായില്ല. തുടർന്ന് കാസർഗോഡ് എസ് പി ഓഫീസിൽ പരാതി കൊടുക്കുകയായിരുന്നു.
മുമ്പ് ഓട്ടോ തടഞ്ഞു വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ അഞ്ചാം പ്രതിയാണത്രെ റാസിഖ്. മറ്റു നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും റാസിഖിനെ പിടികൂടിയിരുന്നില്ല. ആ പ്രശ്നത്തിൽ പോലീസ് ഇടപെടുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും അല്ലാതെ സദാചാര ഗുണ്ടാ ആക്രമണം അംഗീകരിക്കില്ലെന്നും ജമീല പറഞ്ഞു. 10 വയസ്സുള്ള തന്റെ മകൾക്കും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റതായി ജമീല പറയുന്നു. അലി, ഫൈറൂസ്, അബൂ സാലി, റസാക്ക്, അഷ്‌റഫ് എന്നിവരാണത്രെ ആക്രമിച്ചത്. പത്രസമ്മേളനത്തിൽ റാസിക്കിന്റെ മാതാവ് ജമീല,ഫാറൂഖ് സഹോദരങ്ങളായ അഷ്‌റഫ് ഇല്യാസ് എന്നിവർ സംബന്ധിച്ചു
Post a Comment