JHL

JHL

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ജില്ലയിൽ സജീവം; അധികൃതരുടെ മൗനം ആശങ്കാജനകം-പിഡിപി.

കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിൽ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടു സ്ഥലങ്ങളിലായി വിദ്യാര്തഥികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നു.

ഇതിനോടുള്ള അധികൃതരുടെ മൗനം ആശാൻകാജങ്കാവുമാണെന്ന് പിഡിപി കാസറഗോഡ് ജില്ലാ ആദ്യക്ഷൻ എസ്എം ബഷീർ അഹമ്മദ് മഞ്ചേശ്വരം പറഞ്ഞു.

ഉപ്പള ബേകൂറിൽ കഴിഞ്ഞയാഴ്ച ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വാഹനത്തെ തിരിച്ചറിഞ്ഞിട്ടും ആ വാഹനം കസ്റ്റഡിയിലെടുക്കാനോ അതിന്റെ ഉടമകളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാകുന്നില്ല.

സ്വകാര്യ കമ്പനികളിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ സജീവമാണെന്നുള്ളത് വ്യാപകമായി ആരോപണം ഉണ്ട്.

 ബേക്കൂർ  വിജന പ്രദേശത്ത്  വൃദ്ധയോടൊപ്പം നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതിന് പിന്നാലെ  കടമ്പാറിൽ സ്കൂൾ വിദ്യാർത്ഥിയെ ഓമിനി വാനിൽ നാലോളം വരുന്ന ആളുകൾ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിയുന്നു.

വാഹനം തിരിച്ചറിഞ്ഞിട്ടും അത് അന്വേഷിക്കാനോ വാഹനം കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറിയില്ല, അതുകൊണ്ട് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു കൊണ്ട് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ എത്തിക്കണമെന്ന് പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എസ് എം ബഷീർ അഹ്മദ് പറഞ്ഞു.


No comments