JHL

JHL

വിദ്യാനഗറിലെ ഹോട്ടലിൽ നിന്ന് മൊബൈല്‍ ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ.

 

കാസര്‍കോട്(www.truenewsmalayalam.com) : വിദ്യാനഗറിലെ ഹോട്ടലിൽ നിന്ന് മൊബൈല്‍ ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. ഇരിട്ടി സ്വദേശിയായ വിനീഷിനെ(21)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 5ന് രാവിലെ വിദ്യാനഗറില അമ്മ റസ്റ്റോറന്റിലാണ് സംഭവം,  രാവിലെ ഹോട്ടലിൽ ചായ കുടിക്കാനെത്തിയ ആൾ കൈ കഴുകാൻ പോയ തക്കത്തിന് പ്രതി വിനീഷ്  മേശപ്പുറത്ത് വച്ചിരുന്ന മൊബൈല്‍ ഫോണും 1300 രൂപ, ആധാര്‍ കാര്‍ഡ് എന്നിവ അടങ്ങിയ ബാഗും മോഷ്ടിക്കുകയായിരുന്നു.

 ഉടമസ്ഥൻ തിരികെ വന്നപ്പോള്‍ മേശപ്പുറത്ത് വച്ചിരുന്ന മൊബൈല്‍ഫോണും ബാഗും കണ്ടില്ല, ഒരാള്‍ ഹോട്ടലില്‍ നിന്ന് ഓടിമറയുന്നത് കാണുകയും ചെയ്തു. ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടന്നു വരികയായിരുന്നു.

എസ്.ഐ ഇ.അശോകന്‍, എ.എസ്.ഐ മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ഇരിട്ടിയില്‍ നിന്ന് പിടികൂടിയത്.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

 റിമാണ്ടിലായ പ്രതിയെ നാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. മുമ്പ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് 50,000 രൂപ കവര്‍ന്ന സംഭവത്തില്‍ വിനീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിനീഷിനെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ട്.

No comments