JHL

JHL

പ്രവാചകനിന്ദ; ബിജെപി മാപ്പ് പറയണം-അജിത് കുമാർ ആസാദ്.

ഉപ്പള(www.truenewsmalayalam.com) :വിശ്വ വിമോചകനായ പ്രവാചകനെ നിന്ദിക്കുകയും ലോകത്തിനുമുന്നിൽ ഇന്ത്യയെ അപഹാസ്യമാകാൻ കാരണമായ ബിജെപി നേതൃത്വം ലോകത്തോട് മാപ്പുപറയണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പറഞ്ഞു.

 പ്രവാചക നിന്ദക്കെതിരെ പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പ്രവാചകനെതിരെ നടന്ന ബിജെപി ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റം രാജ്യത്തെ വർഗീയ ധ്രുവീകരണം ഉണ്ടാക്കി കലാപകലുഷിതം ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, എന്നാൽ തികഞ്ഞ മതേതര വാദികളായ ഇന്ത്യൻമുസ്ലിമീങ്ങളും ബഹുഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികളായ ഹൈന്ദവ സഹോദരന്മാരും മറ്റു പ്രബുദ്ധരായ ഭരതീയരും ഈ ഫാസിസ്റ്റ് ഭീകരപ്രവർത്തനത്തെ മുളയിൽ നുള്ളി കളഞ്ഞു കൊണ്ട് സംഘപരിവാറിന് കൃത്യമായ പ്രഹരം നൽകി.

 എന്നാൽ ലോകരാജ്യങ്ങൾക്കു മുന്നിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയെന്നും പ്രവാസികളായ ഇന്ത്യക്കാർ ഞങ്ങൾ ഇന്ത്യക്കാരാണെന്ന് പറയാൻ ലജ്ജിക്കുന്ന അവസ്ഥ ജാതി മത ഭേദമെന്യേ പ്രവാസികൾക്കിടയിൽ  നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ലോകരാജ്യങ്ങൾ പ്രതിഷേധം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കേണ്ട ഗതികേട് വന്നിട്ടുണ്ടെങ്കിൽ അത് ബിജെപിക്കും ഇന്ത്യയുടെ നരേന്ദ്രമോദി ഭരിക്കുന്ന  സർക്കാരിനും മാത്രമാണെന്നും ഇത് സർക്കാരിന്റെ നേട്ടങ്ങളിൽ ഒന്നായി ആഘോഷിച്ചോളു എന്നും ബിജെപി പ്രവർത്തകരോട് അദ്ദേഹം  പരിഹാസ്യ രൂപേണപറഞ്ഞു.

 പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എസ് എം ബഷീർ അഹ്മദ്, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ജില്ലാ ഉപാധ്യക്ഷൻ കെ പി മുഹമ്മദ് ഉപ്പള, തുടങ്ങിയവർ സംസാരിച്ചു.

 ഉപ്പള ഹിദായത്ത് നഗറിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഉപ്പള ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

 പി ഡി പി മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തോകെ, ജില്ലാ ജോയിൻ സെക്രട്ടറി ജാസിർ പോസോട്ട്, മണ്ഡലം ഭാരവാഹികളായ എം എ കളത്തൂർ അബ്സർ മാള്ളങ്കയി, അബ്ദുൽ റഹിമാൻ ബേകൂർ, ഫാറൂഖ് ചെറോളി, അഷ്റഫ് ബേക്കൂർ, സിദ്ദീഖ് പാചണി, അഷ്റഫ് ബദ്രിയ നഗർ, അലി കൊടിയമ്മ, റസാക്ക് മുളിയട്കം, ഐ എസ് എഫ് ജില്ലാ പ്രസിഡന്റ്‌ മുർഷാദ് മഞ്ചേശ്‌വരം, മുനീർ പോസോട്ട്, ഇബ്രാഹിം ഹിദായത് നഗർ, മൊയ്‌ദീൻ ബെകൂർ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.


No comments