JHL

JHL

അബൂബക്കർ സിദ്ദിഖ് വധം; രണ്ടു പേർ പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : പ്രവാസിയായ മുഗുവിലെ അബൂബകര്‍ സിദ്ദീഖി(32)നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ട് പേർ പിടിയിൽ.

മഞ്ചേശ്വരം ഉദ്യാവാർ സ്വദേശികളായ അബ്ദുല്‍ അസീസ് (37), അബ്ദുര്‍ റഹീം (35) എന്നിവരാണ് പിടിയിലായത്.

പിടിയിലായ അബ്ദുൽ അസീസാണ് സിദ്ദീഖിന്റെ മൃദദേഹം ബന്തിയോട് ഡിഎം ആശുപത്രിയിലെത്തിച്ചത്. റഹീം പ്രതികളെ രക്ഷപ്പെടാന്‍ കൂട്ടുനിന്ന ആളാണെന്നും പൊലീസ് പറഞ്ഞു.

ദുബൈയിലെ ഡോളര്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സിദ്ദീഖിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തിയ ക്വടേഷന്‍ സംഘം ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

 ഞായറാഴ്ചയാണ് സിദ്ദീഖ് ദുബൈയില്‍ നിന്ന് മംഗ്‌ളൂരു വിമാനത്താവളം വഴി നാട്ടിലെത്തിയത്. പിന്നീട് സിദ്ദീഖിനെ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ശേഷം ഉപ്പള പൈവളിഗെ ബോളംകളയിലെ ഇരുനില വീട്ടിന്റെ മുകള്‍നിലയില്‍ വെച്ചും കുന്നിലെത്തിച്ചും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സഹോദരനെയും, ബന്ധുവിനെയും കസ്റ്റഡിയിൽ വച്ച് ഭീഷണിപ്പെടുത്തിയാണ് ക്വടേഷന്‍ സംഘം സിദ്ദീഖിനെ നാട്ടിലേക്കെത്തിച്ചത്. ഇവരെ ക്രൂരമായി മര്‍ദിച്ച ശേഷം കാറില്‍ പൈവളിഗെയിലെത്തിച്ച് വിട്ടയക്കുകയായിരുന്നു.

 15 അംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.


No comments