ഡിസിസി കലക്ടറേറ്റ് മാർച്ചിനിടെ കലക്ടറേറ്റ് വളപ്പിലേക്കു ബിരിയാണി ചെമ്പെറിഞ്ഞു
ഇതിനിടെയായിരുന്നു പ്രവർത്തകരിലൊരാൾ ബിരിയാണി ചെമ്പ് കലക്ടറേറ്റിലേക്ക് എറിഞ്ഞത്. ചെമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്പ് വിട്ടുകിട്ടാൻ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പക്ഷേ പൊലീസ് വിട്ടു നൽകാൻ തയാറായില്ല. തന്റെയും കുടുംബത്തിന്റെയും പേരിൽ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റത്തിൽ നിന്നു രക്ഷപ്പെടാൻ കുറ്റാന്വേഷണ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ചു വെല്ലുവിളിക്കുകയാണെന്നും എന്തു വില കൊടുത്തും ഇതിനെ നേരിടുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
കേന്ദ്രവും കേരളവും പരസ്പരം കള്ളനും പൊലീസും കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ഓഫിസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ ഒട്ടേറെ പ്രവർത്തകർ അണിനിരന്നു. യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറിമാരായ കെ.നീലകണ്ഠൻ, എം.അസ്സിനാർ, കെപിസിസി മെമ്പർമാരായ പി.എ.അഷ്‌റഫ് അലി, കെ.വി.ഗംഗാധരൻ, ശാന്തമ്മ ഫിലിപ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, പി.വി.സുരേഷ്, വി.ആർ.വിദ്യാസാഗർ, എം.കുഞ്ഞമ്പു നമ്പ്യാർ, സെബാസ്റ്റ്യൻ പതാലിൽ, കെ.വി.സുധാകരൻ,
ടോമി പ്ലാച്ചേനി, ഹരീഷ് പി.നായർ, ജെ.എസ്.സോമശേഖര ഷേനി, സുന്ദര ആരിക്കാടി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, മത്സ്യ കോൺഗ്രസ് ദേശീയ സെക്രട്ടറി ആർ.ഗംഗാധരൻ, ബ്ലോക്ക് പ്രസിഡന്റ്മാരായ കെ.ഖാലിദ്, തോമസ് സെബാസ്റ്റ്യൻ, മഡിയൻ ഉണ്ണിക്കൃഷ്ണൻ, മധുസൂദനൻ ബാലുർ, കെ.വാരിജാക്ഷൻ, ഡിഎംകെ മുഹമ്മദ്, ലക്ഷ്മണ പ്രഭു, എ.വാസുദേവൻ, പി.സി.സുരേന്ദ്രൻ നായർ, പി.രാമചന്ദ്രൻ, ജി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment