പ്രവാചകനിന്ദ; ഫാസിസ്റ്റ് അജണ്ട കരുതിയിരിക്കണം-മീലാദ് ട്രസ്റ്റ്
കേന്ദ്രഭരണത്തിൽ കഴിഞ 8വർഷമായി രാജ്യത്തെ ജനങ്ങളോട് പറയാൻതക്ക വികസന പ്രവർത്തനങ്ങളൊന്നുമില്ല, ജനക്ഷേമ പദ്ധതികളുമില്ല. ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുകയും, ആരാധനാലയങ്ങൾ തകർക്കുകയും, ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുകയും ചെയ്തതിനപ്പുറം ജനങ്ങൾ സർക്കാറിനെതിരാ ണെന്നുള്ള തിരിച്ചറിവുമാണ് ഇസ്ലാം മതവിശ്വാസികളെ കൂടുതൽ പ്രകോപിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ പ്രവാചകനെ പോലും ആക്ഷേപിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്നിലെന്ന് ട്രസ്റ്റ് യോഗം അഭിപ്രായപ്പെട്ടു.
പൗരത്വനിയമം കൊണ്ടും ഏകസിവിൽകോഡ് കൊണ്ടും ഇസ്ലാംമത വിശ്വാസികളെ ഭയപ്പെടുത്താമെന്നത് നടക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് പ്രവാചക നിന്ദയുമായി ഫാസിസ്റ്റ് ശക്തികൾ രംഗത്തുവരുന്നത്. ഇത് കരുതലോടെ നേരിടണമെന്ന് യോഗം അഭ്യർത്ഥിച്ചു.
യോഗം ട്രസ്റ്റ് ഗൾഫ് കമ്മിറ്റി അംഗം പി എം റഷീദ് ഉദ്ഘാടനം ചെയ്തു. എം എം റഹ്മാൻ അധ്യക്ഷത വഹിച്ചു. എം എ അബ്ദുൽറഹ്മാൻ സ്വാഗതവും, എം പി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
എം എ മൂസ, കെ എ മുഹമ്മദ്, ബി എ മുഹമ്മദ് കുഞ്ഞി,എം എ ഇക്ബാൽ, എം എസ് മുഹമ്മദ് കുഞ്ഞി, റാഷിദ് കടപ്പുറം, എം എസ് അബ്ദുല്ലകുഞ്ഞി, ടി എ ജലാൽ, എസ് കെ കാസിം, സിദ്ദീഖ് പി എസ്, ഖാദർ കടപ്പുറം, ഇബ്രാഹിം- ഉപ്പഞ്ഞി, നൗഷാദ് എസ് കെ, ഫസൽ ടി പി, മിദ്‌ലാജ് ടി പി, ജവാദ്, സുറൈയ്ക്ക് എന്നിവർ സംബന്ധിച്ചു.
Post a Comment