JHL

JHL

മഞ്ഞപ്പിത്തത്തിനിടെ കാസറഗോഡ് ജപ്പാൻ ജ്വരവും കണ്ടെത്തി.


ബദിയഡുക്ക (www.truenewsmalayalam.com  Sept 10, 2019): മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിച്ച കാസറഗോഡ്  ജപ്പാൻജ്വരവും കണ്ടെത്തിയതു ജനങ്ങളിൽ ആശങ്ക പടർത്തുന്നു. മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്ക എസ്പി നഗറിലെ ആറുവയസുകാരനിലാണ് ജപ്പാൻ ജ്വരം കണ്ടെത്തിയത്. കടുത്ത പനിയും ഛർദിയും പേശീവേദനയുമായി കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ തുടർന്നു മംഗളൂരുവിലെ ഫാ. മുള്ളേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മംഗളൂരു ഫാദർ മുള്ളേഴ്‌സ് ആസ്ഗുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. 
രോഗസ്ഥിതീകരണം നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്തെ 60 വീടുകളിൽ ആരോഗ്യപ്രവർത്തകർ പനി സർവേ നടത്തി. കൊതുക് സാന്ദ്രതാപഠനത്തിന്‍റെ ഭാഗമായി വിദ്യാനഗറിലുള്ള ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് നടത്തിയ സർവേയിൽ അപകടകരമായ സാഹചര്യം കണ്ടെത്തിയിട്ടില്ല. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവർ പ്രദേശത്തെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്ന് മധൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ എം.എൻ. സന്ധ്യ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ്  മധൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലിൽനിന്നായി അറുപതിലധികം പേർക്ക്    മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രോഗം നിയന്ത്രണവിധേയമാകുന്നതിനിടയിലാണ് ഉളിയത്തടുക്കയിൽ ജപ്പാൻ ജ്വരവും കണ്ടെത്തിയിട്ടുള്ളത്. 

No comments